home
Shri Datta Swami

Posted on: 08 Jan 2003

               

Malayalam »   English »  

ദൈവത്തോടുള്ള സമീപനം

[Translated by devotees]

ദൈവവും നിങ്ങളുടെ പ്രയത്നങ്ങളും: ഭഗവദ് ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ പറയുന്നു "ബഹുനി  മി..." (“Bahuni me...”) അതായത്, "നിങ്ങളുടെയും എന്റെയും നിരവധി ജന്മങ്ങൾ കടന്നുപോയി. ഞാൻ അവയെല്ലാം ഓർക്കുന്നു, പക്ഷേ നിങ്ങൾ ഓർക്കുന്നില്ല. ചിലപ്പോൾ ഈ ജന്മത്തിൽ ഒരു ഭക്തൻ ചെയ്യുന്ന സാധന (sadhana) (ആത്മീയ പരിശ്രമം) ചെറുതായിരിക്കാം. എന്നിട്ടും ദൈവം ആ ഭക്തനോട് ഒരുപാട് കൃപ കാണിക്കുന്നു. അതിനു കാരണം ആ ഭക്തൻ തന്റെ മുൻ ജന്മങ്ങളിൽ ചെയ്ത തപസ്സാണ് (penance). ആ ഭക്തൻ പോലും താൻ ചെയ്ത തപസ്സ് മറക്കുന്നു. ഈ ജന്മത്തിൽ ഈശ്വരനോട് ഒരുപാട് തപസ്സു ചെയ്യുന്ന മറ്റു ഭക്തർ ആ ഭക്തനോട് അസൂയപ്പെടുന്നു. ഈ ജന്മത്തിൽ ചെയ്ത തപസ്സ് ആ ഭക്തൻ തന്റെ മുൻ ജന്മങ്ങളിൽ ചെയ്ത തപസ്സുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്ന് അവർക്കറിയില്ല. ഒരാളുടെ സമ്പത്ത് അയാളുടെ കറണ്ട് അക്കൗണ്ട് (current account) മാത്രം നോക്കി തീരുമാനിക്കരുത്. അവന്റെ മുൻ ജന്മത്തിലെ തപസ്സിന്റെ ഫലമായ അവന്റെ സ്ഥിരനിക്ഷേപങ്ങളും (fixed deposit) കണക്കിലെടുക്കണം. ഈ സ്ഥിരനിക്ഷേപങ്ങൾ കർത്താവിന് (Lord) മാത്രമേ കാണാൻ കഴിയൂ; സാധാരണക്കാർക്ക് കഴിയില്ല. സ്വാമി വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസന്റെ (Ramakrishna Paramahamsa) അടുത്തെത്തി. പരമഹംസ അവനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവന്റെ വായിൽ പലഹാരം വച്ചുകൊടുത്ത് കൈകൂപ്പി കരഞ്ഞു. വിവേകാനന്ദൻ ഇത് മനസ്സിലാക്കാൻ കഴിയാതെ കുഴങ്ങി. ശ്രീരാമനും കൃഷ്ണനും ഒരുമിച്ചുള്ള അവതാരമായിരുന്നു പരമഹംസ. വിവേകാനന്ദൻ അർജ്ജുനന്റെ പുനർജന്മമാണ്, അവൻ തന്റെ മുൻ ജന്മങ്ങൾ ഓർത്തില്ല. എന്നാൽ പരമഹംസർ മുൻ ജന്മങ്ങളെയെല്ലാം ഓർത്തു. മറ്റ് ശിഷ്യന്മാർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയാതെ വിവേകാനന്ദനോട് അസൂയ തോന്നി.

ഒരിക്കൽ സത്യഭാമ തന്റെ ഇടതുകാലുകൊണ്ട് ശ്രീ കൃഷ്ണന്റെ നെറ്റിയിൽ ചവിട്ടി. എന്നിട്ടും ശ്രീ കൃഷ്ണൻ അവളുടെ കാല് വേദനിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് അവളുടെ കാലുകൾ അമർത്തി (pressed her feet). മറ്റെല്ലാ ഭക്തർക്കും ഇത് വളരെ വിചിത്രമായി തോന്നി. അവളുടെ സൗന്ദര്യത്തിന്റെ അടിമയായി ഭഗവാൻ കൃഷ്ണൻ മാറിയെന്ന് അവർ കരുതി. ഈ ലോകത്തിലെ ഒരു ബാഹ്യസൗന്ദര്യത്തിനും ഭഗവാനെ ആകർഷിക്കാൻ കഴിയില്ല. ത്യാഗവും സ്നേഹവുമായ (sacrifice and love) ആന്തരിക സൗന്ദര്യം മാത്രമാണ് അവിടുത്തെ ആകർഷിക്കുന്നത്. ഭൂമിദേവിയുടെ (Goddess Earth) അവതാരമായിരുന്നു സത്യഭാമ. ദൈവാനുഗ്രഹത്താൽ ശക്തി പ്രാപിച്ച എല്ലാ അസുരന്മാരുടെയും അക്രമം അവൾ വഹിക്കുകയായിരുന്നു. അങ്ങനെ അവൾ പരോക്ഷമായി ദൈവത്തെ സഹിക്കുകയായിരുന്നു. തന്റെ മേലുള്ള എല്ലാ ജീവജാലങ്ങളുടെയും പാദങ്ങൾ അവൾ സഹിച്ചുകൊണ്ടിരുന്നു. സഹിഷ്ണുതയുടെ (tolerance) മറ്റൊരു പേരാണ് അവൾ. ഭഗവാൻ തന്റെ പുത്രനായ നരകാസുരനെ (Narakasura) വധിച്ചിട്ടും അവൾ മൗനം പാലിച്ചു. വാസ്‌തവത്തിൽ, ആ യുദ്ധത്തിൽ അവൾതന്നെ കർത്താവിനെ (Lord) സഹായിച്ചിരുന്നു. അവൾ കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന 'അനാഹത' (Anahata’) ചക്രം മുറിച്ചു മറികടന്നു. ഭൂമി ദേവിയേക്കാൾ സഹിഷ്ണുത മറ്റാർക്കും ഉണ്ടാകില്ല. ഈ പശ്ചാത്തലമെല്ലാം ദൈവത്തിനറിയാമായിരുന്നു.

യോഗ്യതയില്ലാതെ, ദൈവം ആർക്കും ഒരിക്കലും ഒന്നും നൽകില്ല. എന്നാൽ ദൈവത്തിലേക്കാണ് ഭക്തൻ ആദ്യ ചുവടുവെക്കേണ്ടത്. ആവശ്യം ഭക്തന്റേതാണ്. വേദം പറയുന്നു "ആപ്തകാംസ്യ" (“Aptakamsya”) അതായത്, "ദൈവം എല്ലാം നേടിയിരിക്കുന്നു, അവിടുത്തേക്ക്‌ നേടേണ്ടതായി ഒന്നുമില്ല". നിങ്ങൾ ഒരു പാത്രവുമായി കടലിനടുത്ത് വന്നിരിക്കുന്നു. നിങ്ങൾ വെള്ളത്തിലേക്ക് ഒരു ചുവടുവെച്ച് നിങ്ങളുടെ പാത്രം നിറയ്ക്കാൻ ശ്രമിക്കണം. അപ്പോൾ പാത്രത്തിൽ വെള്ളം നിറയ്ക്കാൻ കടൽ നീങ്ങി അടുത്തേക്ക് വരുന്നു. അതുകൊണ്ട് ദൈവത്തിന്റെ കാര്യത്തിലും മനുഷ്യപ്രയത്നം (human effort) അനിവാര്യമാണ്. ദൈവം മനുഷ്യരൂപത്തിൽ ആയിരിക്കുമ്പോൾ, അവൻ മനുഷ്യരാശിയുടെ പെരുമാറ്റരീതികളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു (He is bound by the manners of humanity). മനുഷ്യശരീരത്തിന്റെ ഗുണങ്ങൾ ദൈവികതയുമായി ഒരുമിച്ച് നിൽക്കുന്നു. വൈദ്യുത കമ്പിക്കു വയറിന്റെയും (wire) വൈദ്യുതിയുടെയും (electricity) ഗുണങ്ങളുണ്ട്. വൈദ്യുതാഘാതം (electric shock) നൽകുന്നത് വൈദ്യുതിയുടെ സവിശേഷതയാണ്. മെലിഞ്ഞതും ശോഷിച്ചതും (thin and lean) വയറിന്റെ സവിശേഷതയാണ്. വയറിന്റെ സവിശേഷതകൾ നഗ്നനേത്രങ്ങളാൽ വ്യക്തമായി കാണാം. അതുപോലെ, ദൈവത്തിന്റെ മനുഷ്യശരീരത്തിന്റെ സവിശേഷതകൾ ആളുകൾക്ക് വ്യക്തമായി കാണാം. തത്സമയ വൈദ്യുത വയറിനെ (live electric wire) വൈദ്യുതി ഇല്ലാത്ത ഒരു സാധാരണ വയറായിട്ട് ആളുകൾ തെറ്റിദ്ധരിക്കുന്നത് പോലെ, ദൈവത്തിന്റെ മനുഷ്യശരീരവും ഒരു സാധാരണ മനുഷ്യന്റെതായി തെറ്റിദ്ധരിക്കപ്പെടുന്നു. വൈദ്യുത പ്രവാഹം കാണാത്തതിനാൽ, അവതാരത്തിന്റെ മനുഷ്യരൂപത്തിലുള്ള ദിവ്യത്വവും (divinity) കാണുന്നില്ല. എന്നാൽ ഒരു ആവശ്യം വരുമ്പോഴെല്ലാം, വൈദ്യുതി കമ്പിയിൽ വൈദ്യുതി തീവ്രമാകുകയും ചൂട് പുറത്തുവിടുകയും ചെയ്യുന്നു. അതുപോലെ, മനുഷ്യരൂപത്തിലുള്ള ദൈവികത ആവശ്യമുള്ളപ്പോഴെല്ലാം അതിന്റെ ദൈവിക ഗുണങ്ങളായ ജ്ഞാനം (അറിവ്, knowledge), സ്നേഹം, ആനന്ദം, അത്ഭുതങ്ങൾ (Love, Bliss and miracles) എന്നിവ തുറന്നുകാട്ടുന്നു (അനാവരണം).

നിങ്ങളുടെ ആത്മീയ പരിശ്രമങ്ങളുടെ ലക്ഷ്യം

സുദാമ (Sudama) ദാരിദ്ര്യത്താൽ കഷ്ടപ്പെടുമ്പോഴും തന്റെ സഹപാഠിയായ ശ്രീകൃഷ്ണനെ സമീപിക്കുന്നതിൽ സുദാമയ്ക്ക് വിഷമം തോന്നി. സുദാമാവിന് അനന്തമായ സമ്പത്ത് നൽകാൻ തയ്യാറായിട്ടും ഭഗവാൻ ശ്രീകൃഷ്ണനും മൗനം പാലിച്ചു. എന്നാൽ ഭഗവാൻ കൃഷ്ണനെ കാണാൻ സുദാമാവ് ദ്വാരക നഗരത്തിലേക്ക് ഒരടി പോലും വെച്ചില്ല. സുദാമാവ് നാമം ജപിക്കുകയും ഭഗവാൻ കൃഷ്ണന്റെ പ്രതിമയെ ആരാധിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ദൈവത്തിന്റെ മനുഷ്യരൂപത്തെ (human form of God) അവഗണിച്ചതിനാൽ അവന്റെ ദാരിദ്ര്യത്തിന്റെ ഒരു അംശം പോലും നീങ്ങിയില്ല. ഈശ്വരന്റെ മനുഷ്യരൂപത്തെ സമീപിച്ച് കുറച്ച് അവിൽ നിവേദിച്ച് കർമ്മഫല ത്യാഗം (karma phala tyaga) ചെയ്യുന്നതുവരെ ഭഗവാൻ അവന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ തലത്തിൽ നിന്ന്, ആ ഒരുപിടി അവിൽ ശ്രീകൃഷ്ണഭഗവാന് സമർപ്പിച്ചത് ഏറ്റവും നല്ല യാഗമായിരുന്നു (best sacrifice). അതിനാൽ, ഭഗവാൻ കൃഷ്ണനും സുദാമനു അവിടുത്തെ നിലവാരമനുസരിച്ച് അനന്തമായ സമ്പത്ത് നൽകി. സുദാമാവ് ശ്രീകൃഷ്ണനെ കാണാൻ പോയപ്പോൾ തന്റെ ദാരിദ്ര്യം നീക്കാൻ കൃഷ്ണനോട് ആവശ്യപ്പെട്ടില്ല. തന്റെ പാപങ്ങളുടെ ഫലം അനുഭവിക്കാനും ദാരിദ്ര്യം അനുഭവിക്കാനും അവൻ തയ്യാറായിരുന്നു. അതോടൊപ്പം ആ ഒരുപിടി അവിലിന്റെ ഏറ്റവും വലിയ യാഗവും നടത്തി. അവന്റെ കുടുംബം പട്ടിണിയിലാണ്, ആ ഒരു പിടി അവിൽ പാകം ചെയ്തിരുന്നെങ്കിൽ, അവന്റെ മക്കൾക്ക് കുറച്ച് ഭക്ഷണമെങ്കിലും നൽകാമായിരുന്നു. എന്നാൽ അവൻ പകരം അത് കർത്താവിന് (Lord) സമർപ്പിച്ചു. അവൻ തിരിച്ചൊന്നും ചോദിച്ചില്ല, ചോദിക്കാൻ പോലും ചിന്തിച്ചില്ല. അതിനാൽ, ഒരു ഭക്തൻ തന്റെ ബുദ്ധിമുട്ടുകൾ ഈശ്വരനെക്കൊണ്ട് നീക്കിക്കള യുന്നതിനെക്കുറിച്ച് ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. അവന്റെ പാപങ്ങളുടെ ഫലം അനുഭവിക്കാൻ അവൻ തയ്യാറായിരിക്കണം. ദൈവത്തിന്റെ മനുഷ്യരൂപത്തിന് അവന്റെ തലത്തിൽ ഗുരുദക്ഷിണ (ദാനം, donation) നൽകണം. അപ്പോൾ ദൈവം അവന്റെ പ്രയാസങ്ങൾ നീക്കും.

സ്വാമി നിങ്ങളിൽ സ്നേഹത്തിന്റെ അളവ് മാത്രമേ നോക്കുന്നൊള്ളു, നിങ്ങൾ അവിടുത്തേക്ക്‌ സമർപ്പിക്കുന്ന വസ്തുക്കളല്ല. ഭഗവാൻ ശ്രീരാമന്റെ ദൗത്യമായ കടൽപ്പാലത്തിന്റെ നിർമ്മാണത്തിന് സഹായം നൽകുന്നതിനായി, അണ്ണാൻ (squirrel) ചെറിയ മണൽ കണങ്ങൾ ഉരുട്ടി പൂർണ്ണ വിശ്വാസത്തോടെ കടലിലേക്ക് വർഷിച്ചു. അതുകണ്ട് കർത്താവ് (Lord) അതിനെ തഴുകി (patted). കുരങ്ങന്മാർ [1] വലിയ കല്ലുകൾ കൊണ്ടുവന്ന് കടലിലേക്ക് വലിച്ചെറിഞ്ഞു, പക്ഷേ അവരുടെ വിശ്വാസം ദൃഢമല്ലാത്തതിനാൽ കർത്താവ് അവരെ തഴുകിയില്ല. കല്ലുകളും മണൽ കണങ്ങളും വെള്ളത്തിൽ മുങ്ങി. അണ്ണാൻ മണൽ കണികകൾ ഇടുന്നത് നിർത്തിയില്ല, പക്ഷേ കുരങ്ങുകൾ നിരാശരായി വലിയ കല്ലുകൾ ഇടുന്നത് നിർത്തി. അതിനാൽ നിങ്ങൾ സമർപ്പിച്ചത് (ബലിയർപ്പിച്ചത്, sacrificed) ഭഗവാൻ വീക്ഷിക്കുന്നില്ല. നിങ്ങൾ അത് സമർപ്പിച്ചപ്പോൾ നിങ്ങളിൽ ഉണ്ടായ അർപ്പണബോധം മാത്രമേ കർത്താവ് വീക്ഷിക്കുന്നുള്ളൂ. അതിനാൽ, നിങ്ങളുടെ പക്കലുള്ളത് പൂർണ്ണ വിശ്വാസത്തോടും സ്നേഹത്തോടും കൂടി സമർപ്പിക്കുക.

നിങ്ങൾ കർത്താവിന് സമർപ്പിക്കുന്ന ഫലവുമായി ബന്ധപ്പെട്ട ഏത് പാപവും കർത്താവിന് നിങ്ങൾ നൽകുന്നതിനാൽ ശുദ്ധമാക്കപ്പെടും. വാസ്തവത്തിൽ, അത്തരമൊരു വഴിപാട് ഏറ്റവും പുണ്യകരമായ കർമ്മമായി മാറുന്നു. കണ്ണപ്പൻ (Kannappa) മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭഗവാന് സമർപ്പിച്ചു. അതാണ് ഏറ്റവും വലിയ പാപം. നിരുപദ്രവകരമായ മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ വലിയ പാപമില്ല. "അഹിംസാ പരമോധർമ്മഃ" (“Ahimsa Paramodharmah”) അതായത്, നിരപരാധികളായ നിരുപദ്രവകാരികളെ കൊല്ലുന്നതാണ് ഏറ്റവും വലിയ പാപം. എന്നിട്ടും ഭഗവാന് പഴം സമര്പ്പിച്ചപ്പോള് ശബരിക്ക് ലഭിച്ച അതെ മോക്ഷം കണ്ണപ്പന് ലഭിച്ചു.

യഥാർത്ഥ ധർമ്മം (കടമ, duty) ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതാണ്. ദൈവം എല്ലാം സൃഷ്ടിച്ചു; അവിടുന്ന് നമ്മെ സൃഷ്ടിച്ചു, നമ്മുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായി ഓരോ ജീവിതത്തിലും ഓരോ മിനിറ്റിലും നമ്മോടൊപ്പമുണ്ട്. ദൈവത്തേക്കാൾ ആരും നമുക്ക് പ്രിയപ്പെട്ടവരാകരുത്. ഭഗവാനോട് യാചിക്കാതെ സുദാമ (Sudama) വീട്ടിലേക്ക് മടങ്ങി. എന്നിട്ടും സുദാമാവ് ഹൃദയത്തിൽ കൃഷ്ണനോട് യാചിക്കാൻ ആഗ്രഹിച്ചില്ല.  അത് നിഷ്കാമ യോഗ (nishkama yoga) (ആഗ്രഹമില്ലായ്മ) അല്ല. അന്തസ്സിൻറെ സ്വാധീനത്താൽ അവൻ പിടിക്കപ്പെട്ടു. നാട്ടിലേക്ക് പോകുമ്പോൾ തന്റെ ദാരിദ്ര്യത്തെക്കുറിച്ച് ഓർത്ത് മാനസികമായി വിഷമിക്കുകയായിരുന്നു. ഭഗവാൻ കൃഷ്ണൻ ഇതെല്ലാം കണ്ടു മിണ്ടാതെ നിന്നു. എന്നാൽ ഭഗവാൻ കൃഷ്ണൻ ദയയുടെ സമുദ്രം കൂടിയാണ്. അതുകൊണ്ട് ഭഗവാൻ കൃഷ്ണൻ ഒടുവിൽ വഴങ്ങി. ഇവിടെ വിജയി ഭഗവാൻ ശ്രീ കൃഷ്ണനാണ്. കുചേലൻ (സുദാമ) തന്റെ അന്തസ്സ് (prestige) കാരണം പരാജയപ്പെട്ടു. ഭഗവാൻ ശ്രീ കൃഷ്ണൻ തന്റെ തത്ത്വത്തെ (principle) പരാജയപ്പെടുത്തി [കൃഷ്ണൻ വഴങ്ങി] അതിൽ നിന്ന് പുറത്തു വന്നു. സുദാമാവ് ബാഹ്യമായ മനുഷ്യശരീരത്തിന്റെ മര്യാദകൾക്ക് (manners of the external human body) പ്രാധാന്യം നൽകി, സ്നേഹത്തിന്റെ സമുദ്രമായി ഭഗവാനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.

വേദം (Veda)  ഈശ്വരന്റെ മൂന്ന് ഗുണങ്ങൾ പ്രഖ്യാപിക്കുന്നു:

1. ബ്രഹ്മാവിന്റെ ജ്ഞാനം (സത്യം, ജ്ഞാനം, അനന്തം ബ്രഹ്മം, Satyam, Jnanam, Anantam Brahma)

2. വിഷ്ണുവിന്റെ സ്നേഹം (രസോവായ് സാഹ്, Rasovai Sah)

3. ശിവന്റെ ആനന്ദം (ആനന്ദോ ബ്രഹ്മ, Anando Brahma)

ഒരു ഗുണം നിലവിലുണ്ടെങ്കിൽ, മറ്റ് രണ്ടും കൂടി ഒരുമിച്ചു നിലനിൽക്കണം. ഭഗവാൻ ദത്ത മനുഷ്യരൂപം സ്വീകരിക്കുമ്പോൾ ഈ മൂന്ന് ഗുണങ്ങളും പ്രസരിപ്പിക്കുന്നു (transmitted out). ഇവ മൂന്നും ഒരു തത്സമയ മെറ്റൽ വയറിലെ (a live metal wire) വൈദ്യുത പ്രവാഹമാണ്. ചാരം പൊതിഞ്ഞ തീയിൽ നിന്ന് പുറപ്പെടുന്ന ചൂട് (താപോര്‍ജ്ജം, heat) പോലെയാണ് ഇത്. ചാരം ഇല്ലെങ്കിൽ നമുക്ക് ചൂട് സഹിക്കാൻ കഴിയില്ല. ചാരം (ash) നമ്മുടെ സഹിഷ്ണുതയുടെ പരിധി വരെ ചൂട് നിയന്ത്രിക്കുന്നു (കുറക്കുന്നു), അതായത്, മനുഷ്യ ശരീരം ചാരം പോലെ പ്രവർത്തിക്കുന്നു. ഇന്ദ്രനെപ്പോലുള്ള മാലാഖമാർക്ക് പോലും ഭഗവാന്റെ ആന്തരിക രൂപം (inner form) കാണാൻ കഴിയില്ല. ഭഗവാന്റെ ആന്തരിക രൂപം വെളിപ്പെടുകയോ പുറത്തുവരുകയോ ചെയ്താൽ പ്രപഞ്ചം മുഴുവൻ അപ്രത്യക്ഷമാകും (entire universe disappears). അതിനാൽ, മനുഷ്യരൂപത്തിലൂടെ മാത്രമേ ഒരാൾക്ക് ദത്ത ഭഗവാന്റെ സത്തയെ (essence of Lord Datta) ആരാധിക്കാനോ ആസ്വദിക്കാനോ കഴിയൂ. ആർക്കും ഭഗവാൻ ദത്തയുമായി നേരിട്ടുള്ള ബന്ധം (direct bond) സ്ഥാപിക്കാൻ കഴിയില്ല, കാരണം ഭഗവാൻ ദത്ത പ്രത്യക്ഷപ്പെടുമ്പോൾ ഭക്തനും പ്രപഞ്ചത്തോടൊപ്പം അപ്രത്യക്ഷമാകുന്നു. അതിനാൽ നിങ്ങൾക്ക് ഒരു മനുഷ്യശരീരത്തിലൂടെ (അവതാരത്തിന്റെ, of the Incarnation) അല്ലാതെ ഭഗവാൻ ദത്തയെ നേടാൻ കഴിയില്ല.

ജ്ഞാനം (knowledge), പ്രേമം (സ്നേഹം, love), ആനന്ദം (bliss) എന്നിവ രൂപരഹിതനായ ദൈവത്തിൽ നിന്നോ നിർജീവമായ ദൈവത്തിന്റെ പ്രതിമകളിൽ നിന്നോ ലഭിക്കുകയില്ല. അതിനാൽ, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നരാകാരം (Narakara) (മനുഷ്യ രൂപം) മാത്രമാണ് ഉറവിടം. നിങ്ങൾ മനുഷ്യരൂപം അവഗണിച്ചാൽ, നിങ്ങൾക്ക് ഒരു മനുഷ്യ പുനർജന്മം (human rebirth) ലഭിക്കില്ല, അതിനാൽ നിങ്ങൾക്ക് സ്ഥിരമായ നഷ്ടം സംഭവിക്കും. "ഇഹചേദവേദിത് അഥ സത്യമസ്തി നചേദിഹാ വേദിത് മഹതി വിനാശിഃ" (“Ihachedavedit atha satyamasti nachedihaa vedit mahati vinashtih”) എന്ന് വേദം പറയുന്നു.

മനുഷ്യരൂപത്തിലുള്ള ദത്ത

ദത്ത (Datta) എന്നാൽ ലോകത്തിന് നൽകിയ ദൈവം എന്നാണ്. ഈ ലോകത്തെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നശിപ്പിക്കുന്നതും ഒരേയൊരു ദൈവം (പരബ്രഹ്മൻ, Parabrahman) ആണെന്ന് വേദം പറയുന്നു. ഈ ദൈവത്തെ ആളുകൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും വേദം പറയുന്നു. അത്രി മഹർഷി (Sage Atri) ആദ്യമായി ഈ പരമമായ ദൈവത്തെ (ultimate God) ഒരു രൂപത്തിൽ കണ്ടു. അത്രിക്ക് (കണ്ടത്) നൽകിയ ഈ രൂപത്തെ ദത്ത എന്ന് വിളിക്കുന്നു. ആ രൂപത്തിലൂടെ തന്നെ അത്രിക്ക് നൽകിയെന്ന് ദൈവം തന്നെ അത്രിയോട് പറഞ്ഞു. ദത്ത എന്നാൽ നൽകിയിരിക്കുന്ന രൂപം എന്നാണ്. വേദങ്ങൾ പറയുന്ന ദൈവത്തിന്റെ നിർവചനത്തെ തൃപ്തിപ്പെടുത്തുന്ന ഒരേയൊരു രൂപം ദത്തയാണ്. ദത്ത ഏകനാണ് (ഒരു ദൈവം) അവിടുന്ന് തന്റെ മൂന്ന് മുഖങ്ങളിലൂടെ ഈ ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. [ഈ ആശയം ചിത്രീകരിക്കാൻ ദത്തയെ മൂന്ന് മുഖങ്ങളുള്ള മനുഷ്യരൂപമായി ചിത്രീകരിക്കുന്നു]. ദത്തയുടെ ഈ രൂപത്തെ ദൈവത്തിന്റെ അവതാരം (പരബ്രഹ്മൻ, Parabrahman) എന്നും വിളിക്കുന്നു. എന്നാൽ ദൈവത്തിന്റെ എല്ലാ അവതാരങ്ങളിലും വെച്ച് ഏറ്റവും പൂർണ്ണമായ ഒരേയൊരു അവതാരമാണിത് (fullest Incarnation). അതിനാൽ, ഈ അവതാരം ദൈവത്തിന്റെ യഥാർത്ഥ രൂപമാണ് (original form of God). ദത്ത എന്നു വിളിക്കപ്പെടുന്ന ഈ രൂപത്തിൽ ഭഗവാൻ സന്നിഹിതനാണ്. ഈ രൂപത്തിനപ്പുറം പോയാൽ നിങ്ങൾക്ക് ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയില്ല. അതിനാൽ നിങ്ങൾക്ക് ദൈവത്തെ സങ്കൽപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, സങ്കൽപ്പിക്കാവുന്ന ഒരേയൊരു യഥാർത്ഥ രൂപം (original form) ദത്ത മാത്രമാണ്.

നിങ്ങളുടെ ഭാവനയുടെ പരിധി ദത്തയാണ്. നിങ്ങൾ ദത്തയെ ഉപേക്ഷിച്ചാൽ നിങ്ങളുടെ ഭാവന അവസാനിക്കും. അതുകൊണ്ട് ദത്തക്കപ്പുറം ദൈവത്തെ സങ്കൽപ്പിക്കാൻ ശ്രമിക്കരുത്. അത്തരമൊരു ഭാവന ആർക്കും അസാധ്യമാണ്. അതുകൊണ്ട് ദൈവം എന്നാൽ ദത്ത മാത്രമാണ്. അനന്തമായ ദശലക്ഷക്കണക്കിന് സൂര്യന്മാരുടെ ഊർജ്ജം പ്രസരിപ്പിക്കുന്നതിനാൽ ഈ ദത്ത വളരെ ശക്തനാണ്. തപസ്സുകൊണ്ട് അതിശക്തനായ (യോഗ്യനായ, and deserving) അത്രിക്ക് (Atri) മാത്രമേ ദത്തയെ  കാണാൻ കഴിയൂ. എല്ലാ ദേവതകളും എല്ലാ ഗ്രഹങ്ങളും ദത്തയുടെ ബാഹ്യ വസ്ത്രങ്ങൾ മാത്രമാണ്. മായ (Maya) എന്ന തന്റെ വിശദീകരിക്കാനാകാത്ത ശക്തിയുടെ (inexplicable power) സഹായത്തോടെ ദത്ത ദേവതകളിലും ഗ്രഹങ്ങളിലും ഒളിക്കുന്നു. ആകാശത്ത് നാം കാണുന്ന ഗ്രഹങ്ങൾ ഞാൻ ഇവിടെ സൂചിപ്പിച്ച ഗ്രഹങ്ങളല്ല. നിങ്ങൾ ഭൗതിക രൂപത്തിൽ (physical form) കാണുന്ന ഗ്രഹങ്ങളും സൂര്യനും നിഷ്ക്രിയമാണ് (inert). ഞാൻ സൂചിപ്പിച്ച ഗ്രഹങ്ങൾ ദൈവിക രൂപങ്ങളാണ് (divine forms). ഈ ഭൗതിക ഗ്രഹങ്ങൾ ആ ദൈവിക രൂപങ്ങളുടെ (divine forms) പ്രതീകാത്മക പ്രതിനിധാനം (symbolic representations) മാത്രമാണ്.

വേദം പറയുന്നു "ആദിത്യം ബ്രഹ്മേതി" (“Adityam Brahmeti”) അതായത്, "സൂര്യനെ ദൈവമായി ആരാധിക്കുക". സൂര്യൻ ദൈവമാണെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി. അതിനാൽ വേദം വീണ്ടും പറയുന്നു "നേദം തത്" (“Nedam tat”) അതായത്, ഈ സൂര്യൻ ദൈവമല്ല. സൂര്യന്റെ ദേവസ്വരൂപം (ദിവ്യരൂപം, divine form) അദൃശ്യമാണ്. അതിനാൽ, ഗ്രഹങ്ങൾ അവയുടെ യഥാർത്ഥ അർത്ഥത്തിലും (ദേവതകൾ, deities) മറ്റ് എല്ലാ ദേവതകളും അദൃശ്യ രൂപങ്ങളാണ്. ഗ്രഹദേവതകളെയും (planet-deities) മറ്റ് ദേവതകളെയും ഒരുമിച്ച് ദേവതകൾ എന്ന് പൊതുവെ വിളിക്കാം. ഈ ദേവതകളും വളരെ ശക്തരും പ്രകാശിക്കുന്ന സൂര്യനെപ്പോലെയുമാണ് (radiating sun). തീർച്ചയായും, അവർ ദത്തയെപ്പോലെ ശക്തരല്ല. കുറച്ച് പരിശ്രമവും ശ്രദ്ധയും (ആത്മീയ പരിശ്രമം, spiritual effort) കൊണ്ട് ഒരു മനുഷ്യന് വ്യത്യസ്ത ദൈവങ്ങളെ കാണാൻ കഴിയും. എന്നാൽ നിങ്ങൾക്ക് അവരെ തൊടാൻ കഴിയില്ല. അവരോട് പരമാവധി കുറച്ചു നേരം മാത്രമേ സംസാരിക്കാൻ പറ്റൂ. പക്ഷേ, അവരുടെ റേഡിയേഷൻ (radiation) കാരണം അവർക്ക് നമ്മോടൊപ്പം ജീവിക്കാൻ കഴിയില്ല.

ദൈവം സങ്കൽപ്പത്തിന് അതീതനായതിനാൽ ദത്തയെ [യഥാർത്ഥത്തിൽ] ദൈവത്തിന്റെ അവതാരമായി നാം കണക്കാക്കരുത്. [മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ യഥാർത്ഥത്തിൽ അവതാരത്തിന്റെ മനുഷ്യശരീരമായി മാറ്റപ്പെടുന്നതായി നാം കണക്കാക്കരുത്. ദത്ത ദൈവത്തിന്റെ അവതാരമാണെന്ന് പറയുന്നത് ശരിയാണ്. എന്നാൽ നിർജീവമായ ശരീരം ദൈവവമോ, ദൈവം നിർജീവമായ മനുഷ്യശരീരമോ ആയി പരിഷ്കരിക്കപ്പെട്ടിട്ടില്ല (modified). ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവനാണ് (God is unimaginable). ഭഗവാൻ, തന്റെ അത്ഭുതശക്തിയായ മായയാൽ (Maya), ഭക്തർക്ക് തന്നെത്തന്നെ ലഭ്യമാക്കുന്നതിനായി, നിഷ്ക്രിയമായ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. അങ്ങനെ, അവതാരത്തിന്റെ മനുഷ്യശരീരം ഭക്തർക്ക് ഫലപ്രദമായി (effectively) ദൈവമാണ്; യഥാർത്ഥത്തിൽ അല്ല (not actually). ഭാവനയ്ക്ക് അതീതമായ ഈ ദൈവത്തെ ഹിന്ദുക്കൾ പരബ്രഹ്മന്നെന്നു (Parabrahman) വിളിക്കുന്നു. ഈ ദൈവത്തെ ക്രിസ്ത്യാനികൾ യഹോവ (Jehova) എന്നും മുസ്ലീങ്ങൾ അല്ലാഹുവെന്നും (Allah0 വിളിക്കുന്നു. ഈ ദൈവം രൂപരഹിതനാണെന്ന് പറയാൻ കഴിയില്ല, കാരണം രൂപരഹിതമായ വസ്തുവിനെ സങ്കൽപ്പിക്കാനും കഴിയും. ഉദാഹരണത്തിന്, പ്രകാശം രൂപരഹിതമാണ്, സങ്കൽപ്പിക്കാൻ കഴിയും, എന്നാൽ ദൈവം സങ്കൽപ്പത്തിന് അതീതനാണ്. അതിനാൽ, ദൈവം എന്ന വാക്ക് പരാമർശിക്കാൻ പോലും നിങ്ങൾക്ക് നേരിട്ട് അവകാശമില്ല. ‘ദൈവം’ എന്ന വാക്ക് സൂചിപ്പിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യത്തെ മാത്രമാണ്. സങ്കൽപ്പിക്കാൻ കഴിയാത്ത ആ കാര്യം, അതിന്റെ പ്രഭാവം (effects) കാരണം നിലനിൽക്കുന്ന ഒന്നായി മാത്രമേ മനസ്സിലാക്കാൻ കഴിയൂ (അനുമാനിക്കപ്പെടുന്നു, inferred). ഭഗവദ്ഗീത പറയുന്നത് "അവ്യക്തഹി..." (“Avyaktahi…”) അതായത്, "സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ ആരാധിക്കുന്നത് അസാധ്യമാണ്, അത് ദുഃഖത്തിലേക്ക് നയിക്കുന്നു."

അതിനാൽ ദത്തയുടെ രൂപം അനിവാര്യമാണ്, നമ്മൾ ദത്തയിൽ നിന്ന് ആരംഭിക്കണം. ഇനി ദൈവം എന്ന വാക്കിന് ദത്ത എന്നാണ് അർത്ഥം. എന്നിരുന്നാലും, നിങ്ങൾ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ മാത്രം ആരാധിക്കുമെന്നു വാശിപിടിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവിടത്തോട് പ്രാർത്ഥിക്കാം, പക്ഷേ നിങ്ങൾക്ക് അവിടുത്തെ ആരാധിക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അതുകൊണ്ട് ദൈവത്തെ നിരാകാരമെന്ന് (formless) വിളിക്കരുത്. അവിടുത്തെ സങ്കൽപ്പിക്കാനാവാത്തവനായി വിളിക്കുക. നിങ്ങൾ അവിടുത്തെ ഒരു രൂപമില്ലാത്ത പ്രകാശമായി (formless light) സങ്കൽപ്പിക്കുന്നുവെങ്കിൽ, വീണ്ടും നിങ്ങളുടെ ഭാവന അവിടുത്തെ അവതാരം മാത്രമാണ്. നിങ്ങളുടെ ഏതൊരു ഭാവനയും സങ്കൽപ്പിക്കാനാവാത്ത ദൈവമാകാൻ കഴിയില്ല. വേദം "ന മേധയാ", "നൈഷ തർകേന" (“Na Medhaya”, “Naisha Tarkena”) മുതലായവ പറയുന്നു, അതായത് ദൈവം ഭാവനയ്ക്കും യുക്തിക്കും അതീതനാണ്. നിങ്ങൾ പ്രകാശത്തെ സങ്കൽപ്പിക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ അതിൻ ചില പരിമിതമായ അതിരുകളുണ്ട് (limiting boundaries), അതിനാൽ നിങ്ങൾ സങ്കൽപ്പിച്ച വെളിച്ചം രൂപരഹിതമാകില്ല (formless). മാത്രമല്ല, പ്രകാശം നിർമ്മിച്ചിരിക്കുന്നത് ഫോട്ടോണുകൾ (photon) എന്നറിയപ്പെടുന്ന കണികകൾ കൊണ്ടാണ്. ഓരോ ഫോട്ടോണും ഊർജ്ജത്തിന്റെ ഒരു പാക്കറ്റ് ആണ്. അതിനാൽ പ്രകാശം രൂപരഹിതമല്ല. ഈ രീതിയിലും നിങ്ങൾക്ക് ഒരു രൂപമില്ലാത്ത (formless) വസ്തുവിനെ സങ്കൽപ്പിക്കാൻ കഴിയില്ല. സങ്കൽപ്പിക്കാനാവാത്ത രൂപരഹിതനായ ദൈവത്തോട് മാത്രമേ നിങ്ങൾക്ക് പ്രാർത്ഥന സമർപ്പിക്കാൻ കഴിയൂ. എന്നാൽ ഇത് ഭക്തരെ തൃപ്തിപ്പെടുത്തുന്നില്ല. അവർ അവിടുത്തെ വിവരിക്കാൻ ആഗ്രഹിക്കുന്നു. അവർ അവിടുത്തെ കാണാൻ ആഗ്രഹിക്കുന്നു. ആലിംഗനം ചെയ്തുകൊണ്ട് അവിടുത്തെ തൊടാൻ അവർ ആഗ്രഹിക്കുന്നു. അവർ അവിടുന്നുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ജീവിതകാലം മുഴുവൻ അവിടത്തോടൊപ്പം ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു. ഭക്തർക്ക് പൂർണ്ണ സംതൃപ്തി നൽകാൻ, ദത്ത ഭഗവാൻ പഞ്ചഭൂതങ്ങളാൽ നിർമ്മിച്ച മനുഷ്യരൂപം എടുക്കുന്നു.

"മനുഷീം തനുമാശ്രിതം" (“Manusheem tanumashritam”) എന്നാണ് ഭഗവദ്ഗീത പറയുന്നത്. ദത്ത റേഡിയേഷൻ ബോഡികൾ (പ്രകാശത്തിൽ നിന്ന് നിർമ്മിച്ച ദിവ്യശരീരങ്ങൾ, divine bodies made out of light) ഏറ്റെടുത്ത് ദേവതകളാകുന്നതുപോലെ (deities); ദത്ത മനുഷ്യശരീരങ്ങൾ ഏറ്റെടുക്കുന്നു. ആ ദേവതകളും ദത്ത എടുത്ത മനുഷ്യശരീരങ്ങളും എല്ലാം അവതാരങ്ങളാണ്. ഒരു അവതാരം എന്നത് ടു-ഇൻ-വൺ സിസ്റ്റമാണ് (two-in-one system). ആദ്യഭാഗം ആന്തരിക രൂപമാണ് (inner form), അത് ദത്തയാണ്. രണ്ടാമത്തെ ഭാഗം ഒരു ദേവതയോ മനുഷ്യശരീരമോ ആയ ബാഹ്യരൂപമാണ്. ഒരു മെറ്റാലിക് വയറിലെ വൈദ്യുത പ്രവാഹം പോലെ ആന്തരിക രൂപം ബാഹ്യ രൂപത്തിൽ (external form) മുഴുവൻ വ്യാപിക്കുന്നു. മുഴുവൻ വയർ കറന്റ് ആണ് (ഇത് കറന്റിന്റെ പ്രഭാവം നൽകുന്നതിനാൽ). നിങ്ങൾ വയറിൽ തൊടുന്നിടത്തെല്ലാം കറന്റ് ഒരു വൈദ്യുതാഘാതം നൽകുന്നു. ഒരേയൊരു കാര്യം മാത്രമുള്ളതുപോലെയാണ് ഇത് - അതായത് വൈദ്യുത പ്രവാഹം (electric current). അതുപോലെ, മനുഷ്യാവതാരത്തിൽ, ഒരേയൊരു കാര്യം മാത്രമേ ഉള്ളൂ - ദൈവം. അതിനാൽ ഭക്തരുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നു. അവതാരത്തിലൂടെ അവർ ദൈവത്തെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നു. അവർ ദൈവത്തോട് സംസാരിക്കുകയും അവിടത്തോടൊത്ത് ജീവിക്കുകയും ചെയ്യുന്നു.

ദത്തയെ തിരിച്ചറിയുന്നത്

മനുഷ്യരൂപത്തിലുള്ള ദത്തയെ  എങ്ങനെ തിരിച്ചറിയാം? അവിടുന്ന് അത്ഭുതങ്ങൾ ചെയ്യുന്നു. അവിടുന്ന് പരമാനന്ദവും ജ്ഞാനവും ആയതിനാൽ ആനന്ദാത്മകമായ ജ്ഞാനം (blissful knowledge) നൽകുന്നു. എല്ലാ വേദങ്ങളിൽ നിന്നും ഭഗവദ് ഗീതയിൽ നിന്നും അദ്ദേഹം ഉദ്ധരിക്കുന്നു, കാരണം അദ്ദേഹം തന്നെ ദൈവവചനമായ വേദങ്ങളും ഭഗവദ് ഗീതയും പറഞ്ഞു. അവിടുന്ന് ഈ ലോകത്തെ മുഴുവൻ തന്റെ കുടുംബമായി കണക്കാക്കുന്നു. എല്ലാ ജീവജാലങ്ങളെയും ഉയർത്താൻ അവിടുന്ന് എപ്പോഴും ശ്രമിക്കുന്നു. അവിടുന്ന് സ്നേഹത്തിന്റെയും ദയയുടെയും ആൾരൂപമാണ്. ഈ ദൈവിക ഗുണങ്ങളാൽ നിറഞ്ഞതാണ് ദത്താവതാരം (Incarnation of Datta). അത്ഭുതങ്ങൾ കൊണ്ട് മാത്രം ഒരാളെ ദത്തയായി തീരുമാനിക്കരുത്. ഭൂതങ്ങളും പിശാച്ചുകളും പോലും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. വേദങ്ങളും ഭഗവത് ഗീതയും ഉദ്ധരിച്ച് പണ്ഡിതന് അറിവ് നൽകാൻ കഴിയുമെന്നതിനാൽ ഒരു സാധാരണ പണ്ഡിതനെ ദത്തയായി തീരുമാനിക്കരുത്. ദത്തയുടെ ജ്ഞാനം ആനന്ദം നൽകുന്നു. ഒരു പണ്ഡിതന്റെ ഗ്രന്ഥജ്ഞാനം പരമാനന്ദം നൽകില്ല. ഒരു പണ്ഡിതന് മറ്റൊരു പണ്ഡിതൻ പറഞ്ഞ അർത്ഥത്തെ അടിസ്ഥാനമാക്കി വേദവും ഭഗവദ് ഗീതയും വിശദീകരിക്കാൻ കഴിയും. ഈ പണ്ഡിതന്മാർക്ക് വേദത്തിലും ഭഗവത് ഗീതയിലും ഉള്ള ദൈവത്തിന്റെ യഥാർത്ഥ വീക്ഷണം ഗ്രഹിക്കാൻ കഴിയില്ല. വേദം പറയുന്നു "ബ്രഹ്മവിത് ബ്രഹ്മൈവ..." (“Brahmavit Brahmaiva…”) ഈ വാക്യത്തിൽ ബ്രഹ്മ എന്ന ആദ്യ വാക്കിന്റെ അർത്ഥം വേദം എന്നാണ്. ബ്രഹ്മാവിന്റെ രണ്ടാമത്തെ വാക്കിന്റെ അർത്ഥം ദൈവം എന്നാണ്. വേദത്തിന്റെ യഥാർത്ഥ അർത്ഥം നൽകാൻ ദൈവത്തിന് (ദത്തയ്ക്ക്) മാത്രമേ കഴിയൂ എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം. അതിനാൽ, വേദത്തിന്റെയും ഗീതയുടെയും യഥാർത്ഥ വ്യാഖ്യാനം നൽകാൻ ദത്തയ്ക്ക് മാത്രമേ കഴിയൂ.

അത്തരം യഥാർത്ഥ ജ്ഞാനത്തെ പ്രജ്ഞാനം (Prajnanam) എന്ന് വിളിക്കുന്നു. നാലാമത്തെ മഹത്തായ വാക്യം (മഹാ വാക്യം, Maha vakyas) പറയുന്നത് അത്തരം പ്രജ്ഞാനം കൊണ്ട് ദത്തയെ തിരിച്ചറിയണം എന്നാണ്. അത്തരം പ്രജ്ഞാനം അവതാരത്തിലെ ഈശ്വരന്റെ ആന്തരിക രൂപത്തിന്റെ സ്വഭാവഗുണമാണ്. ആദ്യത്തെ മൂന്ന് മഹത്തായ വാക്യങ്ങൾ (മഹാ വാക്യങ്ങൾ) പറയുന്നത്, ദൈവത്തിന്റെ ബാഹ്യരൂപം എന്നെയും നിങ്ങളെയും അവനെയും പോലെയാണ്, അതായത് ഒരു സാധാരണ മനുഷ്യനെപ്പോലെയാണ്. പ്രകൃതിയുടെ എല്ലാ നിയമങ്ങളും പാലിക്കുന്ന ബാഹ്യമായ മനുഷ്യശരീരം കണ്ട് ദൈവം ഒരു സാധാരണ മനുഷ്യനാണെന്ന് വിഡ്ഢികൾ കരുതുന്നു. "അവജനന്തിമം മൂഢഃ...' (“Avajanantimam Mudhah…’) എന്ന് ഗീതയിലും പറയുന്നുണ്ട്. അത്തരമൊരു മനുഷ്യശരീരത്തിൽ ദൈവത്തിന്റെ ലക്ഷ്യം, തന്റെ ഭക്തരുടെ പാപങ്ങളെ യഥാർത്ഥ രീതിയിൽ ഏറ്റെടുത്ത് അവൻ കഷ്ടപ്പെടാൻ (suffer) ആഗ്രഹിക്കുന്നു എന്നതാണ്. അവിടുത്തെ ശരീരം പ്രകൃതിയുടെ നിയമങ്ങൾക്ക് അതീതമാണെങ്കിൽ (അവിടുന്ന് ഒരു ദിവ്യശരീരത്തിൽ വന്നാൽ) അവിടുന്ന് ശരിക്കും കഷ്ടപ്പെടുകയില്ല. പ്രകൃതിയുടെ നിയമങ്ങൾക്ക് അതീതമായ ഒരു ശരീരം അവിടുന്ന് സ്വീകരിച്ചാൽ, അത് നീതിയുടെ ദൈവത്തെ വഞ്ചിക്കുന്നതിന് തുല്യമാകും. മനുഷ്യശരീരത്തിൽ വരുന്നതിന്റെ മറ്റൊരു ലക്ഷ്യം, ഭക്തരല്ലാത്ത മറ്റെല്ലാ ആളുകൾക്കും തന്നെ തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. എല്ലാവരും അവനെ തിരിച്ചറിയുകയും പിന്തുടരുകയും ചെയ്താൽ, ഈ ലോകത്തിന്റെ നാടകം (drama of this world) അസ്വസ്ഥമാകും. അവിടുന്ന് വന്നത് തന്റെ ഭക്തർക്ക് വേണ്ടി മാത്രമാണ്, എല്ലാവർക്കും വേണ്ടിയല്ല. അവിടുത്തെ ഭക്തർ മാത്രമാണ് അവനുവേണ്ടി പ്രാർത്ഥിച്ചിരുന്നത്. ശക്തരായ ഭക്തർക്ക് മാത്രമേ അവിടുത്തെ തിരിച്ചറിയാൻ കഴിയൂ. മനഃപൂർവം സംസാരിക്കുകയോ നിഷേധാത്മകമായി പ്രവർത്തിക്കുകയോ ചെയ്തുകൊണ്ട് ദുർബലരായ ഭക്തരെ തിരിച്ചറിയാൻ അവിടുന്ന് അനുവദിക്കില്ല (മായ, Maya). അസൂയയും ഈഗോയും (jealosy and ego) കാരണം മനുഷ്യരൂപത്തിലുള്ള ദൈവത്തെ തിരിച്ചറിയാൻ പൊതുവെ ആളുകൾക്ക് താൽപ്പര്യമില്ല. ആയിരങ്ങളിൽ ഒരാൾ തിരിച്ചറിയാൻ ശ്രമിക്കുന്നു. അവരിൽ ഒരാൾ അവനെ തിരിച്ചറിയുകയും എത്തിച്ചേരുകയും ചെയ്യുന്നു. ഇത് ഗീതയിൽ "മനുഷ്യാനം...." (“Manushyanam....”) എന്ന് പറയുന്നുണ്ട്.

 
 whatsnewContactSearch