home
Shri Datta Swami

Posted on: 24 Apr 2023

               

Malayalam »   English »  

ക്രിസ്തുമതത്തെക്കുറിച്ചുള്ള ശ്രീ അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

ശ്രീ അനിൽ ചോദിച്ചു.

1. "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, വീണ്ടും ജനിച്ചില്ലെങ്കിൽ ആർക്കും ദൈവരാജ്യം കാണാൻ കഴിയില്ല" എന്നതിന്റെ അർത്ഥമെന്താണ്?

 [ബൈബിളിലെ ചോദ്യങ്ങൾ: യോഹന്നാൻ (John) 3:1-6 “പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു. 2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല” എന്നു ഉത്തരം പറഞ്ഞു. 4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു”.

"സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, വീണ്ടും ജനിച്ചില്ലെങ്കിൽ ആർക്കും ദൈവരാജ്യം കാണാൻ കഴിയില്ല" എന്നതിന്റെ അർത്ഥമെന്താണ് സ്വാമി.

സ്വാമി മറുപടി പറഞ്ഞു:- ഇതിനർത്ഥം യേശുവിന്റെ പ്രസംഗത്തിന്റെ ആഴത്തിലുള്ള അർത്ഥം ഒരാൾക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാണ്. അവിടുത്തെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കാൻ, ഒരാൾ വീണ്ടും ജനിക്കണം. "ഈ വിഷയം മനസ്സിലാക്കാൻ ഇനിയൊരു ജന്മം എടുക്കണം" എന്നൊരു ചൊല്ലും നമ്മിലുണ്ട്. ദൈവരാജ്യം (kingdom of God) എന്നാൽ സത്യം, നീതി, സമാധാനം, സ്നേഹം, അഹിംസ എന്നിവയെയാണ് അർത്ഥമാക്കുന്നത് അല്ലാതെ നിർദ്ദിഷ്ട അതിരുകളുള്ള ഒരു മേഖലയല്ല.

2. ബൈബിളിൽ നിന്നുള്ള ഇനിപ്പറയുന്ന വാക്യങ്ങൾ ദയവായി വിശദീകരിക്കാമോ?

[ലൂക്കോസ് (Luke) 6: 46-49 "46. നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ വര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നത്‌ എന്തുകൊണ്ട്‌? 47. എന്റെ അടുത്തുവന്ന്‌ എന്റെ വചനംകേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന്‌ ഞാന്‍ വ്യക്‌തമാക്കാം. 48. ആഴത്തില്‍ കുഴിച്ച്‌ പാറമേല്‍ അടിസ്‌ഥാനമിട്ട്‌ വീടു പണിത മനുഷ്യനോടു സദൃശനാണ്‌ അവന്‍ . വെ ള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക്‌ അതിന്‍മേല്‍ ആഞ്ഞടിക്കുകയും ചെയ്‌തു. എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്‌ഠമായി പണിയപ്പെട്ടിരുന്നു. 49. വചനംകേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്റെ തകര്‍ച്ചവലുതായിരുന്നു".

സ്വാമി, മുകളിൽ പറഞ്ഞ വാക്യങ്ങൾ ഒന്ന് വിശദീകരിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- മുകളിൽ സൂചിപ്പിച്ച അടിസ്ഥാനം വിശ്വാസമാണ്, ഈ പ്രസ്താവന ഞാൻ എന്റെ "സൂര്യഗീത"(“Surya Gita”) എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്, "ഇമാം വിവസ്വതേ യോഗം..."( “Imaṃ vivasvate yogam…”) എന്ന ഗീതാവാക്യം അനുസരിച്ച് ദൈവം സൂര്യനോട് പറഞ്ഞ ഗീതയാണ് ഇത്.

 

“വിശ്വാസ ഏവ യോഗസ്യ, മൂലാധാരോ ഹ്യഹസ്കര |

അവിശ്വസവതോ യോഗഃ, ശൂന്യ സൌധവാദപതേത് ||”.

“Viśvāsa eva yogasya, mūlādhāro hyahaskara |

Aviśvāsavato yogaḥ, śūnya saudhavadāpatet ||”.

ഇതിനർത്ഥം "ഓ സൂര്യനേ! വിശ്വാസമാണ് യോഗയുടെ (Yoga) അടിസ്ഥാനം, അതായത് ദൈവവുമായുള്ള ബന്ധം. വിശ്വാസമില്ലെങ്കിൽ, ദൈവവുമായുള്ള ഈ ബന്ധം അടിത്തറയില്ലാതെ നിലത്തു പണിത കെട്ടിടം പോലെ പൂർണ്ണമായും തകരും.

3. "എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും, ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരും ഒരിക്കലും മരിക്കുകയില്ല" എന്നതിന്റെ അർത്ഥമെന്താണ്?

[യോഹന്നാൻ (John) 11:23-27 “23. യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. 24. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്‌ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ എനിക്കറിയാം. 25. യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. 26. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? 27. അവള്‍ പറഞ്ഞു: ഉവ്വ്‌, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു”.

സ്വാമി, "എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും, എന്നിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന എല്ലാവരും ഒരിക്കലും മരിക്കുകയില്ല" എന്നതിന്റെ അർത്ഥമെന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- ഇവിടെ മരണം എന്നാൽ ജീവിതത്തിൽ ലൗകിക ബന്ധനങ്ങളിൽ കുടുങ്ങിക്കിടക്കുക (entangled with the worldly bonds) എന്നാണ്. ഈശ്വരനോട് അത്യധികം ആസക്തിയുള്ള (very much attached to God)  ഭക്തൻ ജീവിച്ചിരിക്കുമ്പോഴും ലൗകിക ബന്ധനങ്ങളിൽ അകപ്പെടുകയില്ല, ഇതിനെയാണ് ജീവൻമുക്തി (Jiivanmukti) എന്ന് പറയുന്നത്. അങ്ങനെയുള്ള ഒരു ഭക്തൻ പ്രകൃതിയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് ഒരു ദിവസം അല്ലെങ്കിൽ മറ്റൊരു ദിവസം ശരീരം വിട്ടുപോകുന്നു. ഈ നശ്വരമായ ശരീരത്തെ ഉപേക്ഷിച്ച ശേഷം, അത്തരം ഭക്തൻ വീണ്ടും വീണ്ടും മനുഷ്യാവതാരമായ ഈശ്വരന്റെ ഭക്തനായി വീണ്ടും ജനിക്കും, ഒരിക്കലും ലൗകിക ബന്ധനങ്ങളുടെ വലയിൽ കുടുങ്ങിപ്പോകില്ല, ഇതിനെ വിദേഹമുക്തി (Videhamukti) എന്ന് വിളിക്കുന്നു. "ഒരിക്കലും മരിക്കില്ല" എന്നാൽ ജീവൻ മുക്തിയും "അവൻ മരിച്ചാലും ജീവിക്കും" എന്നാൽ വിദേഹമുക്തിയും എന്നാണ്.

4. ബൈബിളിലെ ഇനിപ്പറയുന്ന കഥയുടെ ധാർമ്മികത എന്താണ്?

[നിനവേ നഗരത്തിലെ നിവാസികളോട് അവരുടെ ദുഷ്ടത നിമിത്തം മാനസാന്തരം പ്രസംഗിക്കുവാൻ അവിടേക്കു പോകുവാൻ ദൈവം യോനായോട് (Jonah) കൽപ്പിക്കുന്നു. പകരം യോനാ ദൈവത്തിന്റെ ദൗത്യം നിരസിക്കുകയും എതിർദിശയിൽ സഞ്ചരിക്കുന്ന ഒരു കപ്പലിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. അവന്റെ കടൽ യാത്രയ്ക്കിടയിൽ ഒരു വലിയ കൊടുങ്കാറ്റ് പ്രത്യക്ഷപ്പെടുന്നു. ആ കൊടുങ്കാറ്റിനു കാരണം യോനാ ആണെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ മനസ്സിലാക്കിയപ്പോൾ, അവർ അവനെ കടലിൽ എറിഞ്ഞു, അവിടെ ഒരു തിമിംഗലം അവനെ വിഴുങ്ങി. ദൈവത്തോട് മാപ്പ് ചോദിക്കുന്നതുവരെ അവൻ മൂന്ന് രാവും പകലും മത്സ്യത്തിന്റെ വയറ്റിൽ തുടരുന്നു. യോനയെ രക്ഷിക്കുകയും നിനവേയിലെ തന്റെ ദൗത്യം കുറച്ച് വിമുഖതയോടെ പൂർത്തിയാക്കുകയും ചെയ്യുന്നു. ബൈബിളിലെ മേൽപ്പറഞ്ഞ കഥയുടെ ധാർമ്മികത എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:-  ഇവിടെ, വളരെ പ്രധാനപ്പെട്ട ഒരു ആശയം, പശ്ചാത്താപം (repentance) എന്നാൽ ഹൃദയത്തിൽ അത്തരം ശക്തമായ വേദന അർത്ഥമാക്കുന്നു, അതിനാൽ ആത്മാവ് ഭാവി ജീവിതത്തിൽ ഒരിക്കലും പാപം ആവർത്തിക്കില്ല.  മാനസാന്തരമെന്നാൽ ദൈവമുമ്പാകെ വേദനയോടെ നിൽക്കുകയും അടുത്ത ദിവസം അത് ആവർത്തിക്കുകയും വീണ്ടും ദൈവമുമ്പാകെ അഗാധമായ വേദനയോടെ നിൽക്കുകയും ചെയ്യുക എന്നല്ല. ദൈവമുമ്പാകെയുള്ള അനുതാപത്താൽ തുടർന്നുള്ള എല്ലാ പാപങ്ങൾക്കും  മാപ്പു ലഭിക്കുന്നു, അങ്ങനെ ഒരിക്കൽ കൂടി പാപം ആവർത്തിക്കാനുള്ള പുതിയ അവസരം വീണ്ടും തുറക്കപ്പെടുകയും ദൈവമുമ്പാകെ അനുതപിച്ച് വീണ്ടും ക്ഷമിക്കുകയും ചെയ്യുമെന്ന് അത്തരം വിഡ്ഢികൾ കരുതുന്നു. ആദ്യത്തെ പശ്ചാത്താപം വളരെ ശക്തമായിരിക്കണം, അത് രണ്ടാമത്തെ മാനസാന്തരത്തെ ശാശ്വതമായി തടയും. പാപം വീണ്ടും ആവർത്തിച്ചാൽ പശ്ചാത്താപം കൊണ്ട് പ്രയോജനമില്ല. ആദ്യം, ഒരാൾ പാപത്തെ തിരിച്ചറിയണം (realize the sin), അത് ജ്ഞാനം അല്ലെങ്കിൽ ജ്ഞാനയോഗമാണ് (Jnaana Yoga). അടുത്തതായി, ദൈവമുമ്പാകെയുള്ള പശ്ചാത്താപം നടക്കണം അത് ഭക്തി അല്ലെങ്കിൽ ഭക്തി യോഗയാണ് (Bhakti Yoga). അവസാനമായി, പാപം ആവർത്തിക്കാതിരിക്കുന്നത് പ്രായോഗികമായി പ്രത്യക്ഷപ്പെടും, അതാണ് കർമ്മയോഗം (Karma Yoga). ജ്ഞാനം, ഭക്തി, അനുഷ്ഠാനം (Knowledge, devotion and practice) എന്നിവയാണ് ശങ്കരനെയും രാമാനുജനെയും മധ്വനെയും (Shankara, Ramanuja, Madhva) ക്രമേണ പ്രതിനിധീകരിക്കുന്ന മൂന്ന് തുടർന്നുള്ള ഘട്ടങ്ങൾ, ഈ ക്രമത്തിൽ മാത്രം, മൂന്ന് ദൈവിക പ്രബോധകർ ഈ ഭൂമി സന്ദർശിച്ചു.

ഭക്തന് പൂർണ ദൈവവിശ്വാസം ഉണ്ടായിരിക്കുകയും ദൈവകൽപ്പനകൾ യാതൊരു സംശയവുമില്ലാതെ പ്രായോഗികമായി നിറവേറ്റുകയും വേണം. ഭക്തൻ പ്രയാസങ്ങളിൽ തകർന്നുപോകും,  അങ്ങനെ പ്രായോഗിക ശിക്ഷകളിലൂടെ മാത്രമേ അവന്റെ സംശയത്തിന്റെ സ്വഭാവം കുറയൂ. ചില ഭക്തർ 90% വരെ മാത്രം മാനസാന്തരപ്പെടുന്നു, ബാക്കിയുള്ള 10% നവീകരണത്തിന്, ശിക്ഷയുടെ രണ്ടാമത്തെ കോട്ടിംഗ് ആവശ്യമാണ്. മേൽപ്പറഞ്ഞ ഭക്തൻ (യോനാ) മനസ്സില്ലാമനസ്സോടെ ദൗത്യം പൂർത്തിയാക്കിയതായി പറയപ്പെടുന്നു, അതിനർത്ഥം അദ്ദേഹത്തിന് രണ്ടാമത്തെ ശിക്ഷയുടെ കോട്ടിംഗ് ആവശ്യമാണ് എന്നാണ്.

 
 whatsnewContactSearch